Wednesday, July 23, 2014


പകപോക്കലിന്റെ നയതന്ത്രം 


സംസ്ഥാനത്തെ ഒരു പഞ്ചായത്തിനോളം വരുന്ന ഒരു പ്രദേശത്തെ കൂട്ടംകൂടി ആക്രമികുന്നതിനെതിരെ പ്രമേയം പാസാക്കാന്‍ മടികാണിക്കുന്ന നമ്മുടെ സര്‍ക്കാറിന്റെ അല്‍പ്പത്തരതിന്റെ അടിസ്ഥാനം ഏത് നയതന്ത്ര ബന്ധം നില നിര്‍ത്താനാണ് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്ന ഒരു രാജ്യം എന്നതിലുപരി എന്ത് ബന്ധമാണ് ഇന്ത്യക്ക് ഇസ്രായേലുമായിട്ടുള്ളത്.ആയുധ കച്ചവടത്തിലൂടെ ഇന്ത്യ അവര്‍ക്ക് നല്‍കുന്ന പണം ഇസ്രായീല്‍ പലസ്തീനികളെ കൊന്നടുക്കാന്‍ ഉപയോഗിക്കുന്നു. പ്രത്യക്ഷത്തില്‍ അവരെ സഹായിക്കുന്ന ഈ നിലപാട് ആര്‍ക്കു വേണ്ടി അതല്ലെങ്കില്‍ ആരെ തോല്‍പിക്കാനാണ് ഇന്ത്യാ ഗവണ്മെന്‍റ് നിലനിര്‍ത്തുന്നത്.ഇന്ത്യാ ഗവണ്മെന്‍റ് ആക്രമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയത് കൊണ്ട് ഗസ്സയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുകയില്ല.എന്നിരുന്നാലും അവരോടു മാന്യത പുലര്‍ത്താന്‍ ഇന്ത്യയെപോലെയുള്ള ഒരു രാജ്യം തയ്യാറാകാത്തത് മറ്റു രാജ്യങ്ങള്‍ക് മുന്നില്‍ നാണക്കേട്‌ തന്നെയാണ്.  ഈ വിഷയത്തില്‍ അപലപിച്ചാല്‍ ഇസ്രായീലുമായുള്ള നയതന്ത്ര ബന്ധത്തിന് വിള്ളലെല്‍ക്കും എന്നും ജനാതിപത്യ രാജ്യമായ ഇന്ത്യക്ക് അത് ഭൂഷണമല്ല എന്നും വാധികുമ്പോള്‍ സാമ്രാജ്യത ശകതികളോട് യുദ്ധം ചെയ്താണ് ഇന്ത്യ എന്ന രാജ്യം ഉണ്ടായയത് എന്ന് ആരും മറക്കരുത് .



 

താരതമ്യം-----------------------


പണ്ട് എല്‍ പി സ്കൂളില്‍ പഠികുമ്പോള്‍ നമ്മള്‍ക്കെ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങളുമായി
നമ്മുടെ നിയമസഭയിലെ പ്രവര്‍ത്തനങ്ങളെ
താരതമ്യം ചെയ്താല്‍ വലിയ മാറ്റങ്ങള്‍ ഒന്നും കാണാന്‍ കഴിയില്ല.
ഒരു ടീച്ചറും ഒരുപാട് കുട്ടികളുമുള്ള ഒരു "ചന്ത".
ടീച്ചര്‍ മേശയുടെ മുന്നില്‍ ഇരിക്കുന്നു.കുട്ടികള്‍ ബെഞ്ചിലും.
ക്ലാസ്സിലെ കൊള്ളാവുന്ന ഒരു കുട്ടി പുസ്തകം നോക്കി വായിക്കുന്നു.
ഈ സമയം മറ്റ് കുട്ടികള്‍ അവരുടെതായ ജോലി ചെയ്യുന്നു.
കുറെ പേര് ഉറങ്ങുന്നു.മറ്റു ചിലര്‍ പരസ്പരം സംസാരിക്കുന്നു.
ചിലര്‍ ബെഞ്ചില്‍ പേന കൊണ്ട് എഴുതുന്നു.അങ്ങോട്ടും ഇങ്ങോട്ടും തല്ലു കൂടുന്നു.
കയ്യില്‍ കിട്ടിയത് കൊണ്ട് മറ്റുള്ളവരെ എറിയുന്നു.
ഇടയ്ക്കു കാമുകിയുടെ പേരും
അല്ലെങ്കില്‍ വേറെ എന്തങ്കിലും തെറികള്‍ പരസ്പരം വിളിക്കുന്നു.
അവസാനം ടീച്ചറെ അനുസരിക്കാതെ ക്ലാസ്സില്‍ നിന്ന് ഇറങ്ങി ഓടുന്നു.
ഇതകെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നിസ്സഹായനായ ഒരു ടീച്ചര്‍
ടീച്ചറുടെ സ്ഥാനത്ത് സ്പീക്കറും കുട്ടികളുടെ സ്ഥാനത്ത് അംഗങ്ങളുമാണ് എന്ന വിത്യാസം മാത്രമേയള്ളൂ .