Wednesday, March 12, 2014



"അധികാരം ജനങ്ങളില്‍നിന്ന് പിടിച്ചു വാങ്ങിയാല്‍ അത് അയാള്‍ക്ക് ഭാരമാകും, മറിച്ച് ജനങ്ങള്‍ അധികാരം ഒരാളെ ഏല്പിച്ചാല്‍ അത് അയാള്‍ക്ക് അനുഗ്രഹമാകും"          
                               
***=പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)=***                                                                              


___________________________________________________________________________________________


ല്ലാ പാര്‍ട്ടികള്‍ക്കും സമൂഹത്തോട് ഒരു പ്രതിബദ്ധതയുണ്ട്.ചില പാര്‍ട്ടികള്‍ക്ക് സമുദായത്തോടും.സമുദായത്തോട് പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.മുസ്ലിം സമുദായത്തിന്റെ പേരില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷി ഇന്ന് വളരെ വലിയ പുരോഗതിയിലാണ്.ഇന്ത്യ സ്വതന്ത്രമായതിന്റെ പിറേറ വർഷം ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നടന്ന സമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപിതമായി. അവിഭക്തഭാരതത്തിലെ മുസ്‌ലിം ജനതയെ കൂട്ടിയിണക്കി പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. രാഷ്ട്രീയവും സാമൂഹികവും സാംസ്ക്കാരികവുമായ തുറകളിൽ ലക്ഷ്യബോധത്തോടെ മുന്നേറിയ ആ രാഷ്ട്രീയ സംഘടന സ്വാതന്ത്ര്യപൂർവ്വഭാരതത്തിൽ മഹത്തായ ദൗത്യങ്ങൾ നിർവ്വഹിച്ചു. സ്വതന്ത്രഭാരതത്തിലെ മുസ്‌ലിം ലീഗിൻറെ ചരിത്രം ജനാധിപത്യവ്യവസ്ഥയിൽ മതേതരത്വത്തിൻറെയും മൈത്രിയുടെയും മഹാസന്ദേശമുയർത്തിപ്പിടിച്ച് ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാനുള്ള വേദിയായി അത് ക്രിയാത്മകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

രാജാജി ഹാളിൽ തന്നെയിരുന്നു 1948 ലെ രൂപവത്ക്കരണ സമ്മേളനവും. ലോകചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ സ്വാതന്ത്ര്യസമരത്തിൻറേയും സാമ്രാജ്യവിരുദ്ധ മുറേറത്തിൻറേയും രാജ്യത്തെ ചോരയിൽ കുളിപ്പിച്ച വിഭജനത്തിൻറെ മുറിവുകളുടെയും അഭയാർത്ഥി പ്രവാഹത്തിൻറേയും അന്തരീക്ഷത്തിലാണ് രാജാജി ഹാളിൽ മുസ്‌ലിം ലീഗ് പിറന്നത്.ഇങ്ങനെയുള്ള പ്രതിസന്ധികള്‍ നേരിട്ടത് കൊണ്ടായിരിക്കാം ഒരു പക്ഷെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഇങ്ങനെ വളര്‍ന്നതും പന്തലിച്ചതും.കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായി 2010 ല്‍ ഇലക്ഷന്‍ കമ്മീഷന്‍ പാര്‍ട്ടിയെ പ്രഖ്യാപിച്ചതും മുസ്ലിം ലീഗിന്‍റെ ശക്തിപ്രകടനം കൊണ്ട് തന്നെയാണ്.പാര്‍ട്ടി അടിത്തറ ഇങ്ങനയ്ക്കെ വളര്‍ന്നിട്ടും എന്ത് കൊണ്ട് പാര്‍ട്ടിയുടെ നേത്രത്വം ഇപ്പോഴും ഒന്ന് മാറി ചിന്തിക്കാന്‍ ശ്രമികാത്തത്.

ഇ,അഹമദ് സാഹിബു വീണ്ടും മത്സരികുന്നതിലുള്ള അതൃപ്തി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ ഭാരവാഹികള്‍ നേരിട്ട് പ്രസിടന്ട്ടക്കമുള്ള നേതാക്കളെ അറിയിച്ചിട്ടും അതൊന്നും ചെവി കൊള്ളാതെ വീണ്ടും മലപ്പുറം മണ്ഡലത്തില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത് ആര്‍ക്ക് വേണ്ടിയാണ് എന്ന് പാര്‍ട്ടി നേത്രത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് വ്യക്തമാകേണ്ടി വരും.ഇ.അഹമദ് സാഹിബ്‌ പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ്‌ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.പാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തനം ആരഭിച്ചു ഉന്നതങ്ങളില്‍ എത്തിയ പകരം വെക്കാനില്ലാത്ത നേതാവാണ്‌ അദ്ദേഹം.സംസ്ഥാന മന്ത്രി എന്ന നിലയിലും കേന്ദ്ര മന്ത്രി എന്ന നിലയിലും അദ്ദേഹം കാഴ്ച വെച്ച പ്രവര്‍ത്തങ്ങള്‍ സ്വാഗതാര്‍ഹം തന്നെയാണ്.എന്നാല്‍ മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന സര്‍ക്കാര്‍ ഹജ്ജു ക്വോട്ട വെട്ടി കുറച്ചു സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 20,000 സീറ്റ് അധികം കൊടുത്തു എന്നത് മായിച്ചു കളയാന്‍ പറ്റാത്ത ഒരു കറ തന്നെയാണ്.

മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് ഇന്ന് ഏറ്റവും കൂടുതല്‍ കഴിവുള്ള യോഗ്യതയുള്ള വിദ്യഭ്യാസമുള്ള പ്രവര്‍ത്തകരും നേതാക്കളുമുള്ള ഒരു പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.പാര്‍ട്ടിയുടെ യുവ സങ്കടനയായ യൂത്ത് ലീഗില്‍ 85% പേരും വിദ്യാ സമ്പന്നരാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.പരിചയസമ്പത്തുള്ള നേതാക്കളും കഴിവുള്ള യുവാക്കളും തന്നെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ വിജയം. ഇത്രയക്കെ വളര്‍ന്നിട്ടും പാര്‍ട്ടിയുടെ ചില നയങ്ങളില്‍ നേതാക്കള്‍ പൊതുജനത്തിന്റെ മുന്നില്‍ വട്ടപൂജ്യമാകുന്നു.അതക്കെ തിരുത്താന്‍ പാര്‍ട്ടിക്ക് ഇനിയും സമയമുണ്ട്.

മുസ്ലിം ലീഗിനെ സംബദ്ധിച്ചടുത്തോളം അവസാന വാക്ക് പ്രസിടണ്ടായ പാണക്കാട് തങ്ങളുടെതാണ്.എന്നാല്‍ ഹൈദറലി തങ്ങള്‍ മുസ്ലിം ലീഗ് പ്രസിടണ്ട് എന്ന നിലയില്‍ പൂര്‍ണ്ണ പരാജയമാണ്.ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് ചില കാര്യങ്ങളില്‍ നിലപാട് എടുക്കാന്‍ കഴിയുന്നില്ല.കാരണം മുസ്ലിം സമുദായത്തിലെ ചെറിയ വിഭാഗം മാത്രം നില കൊള്ളുന്ന ഒരു സങ്കടനയുടെ നേതാവ് കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന് രണ്ടും ക്രോടീകരിച്ചു കൊണ്ട് പോകാന്‍ കഴിയുന്നില്ല.എന്നാല്‍ മുന്‍ നേതാവ് ജനാബ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ഈ പദവിയില്‍ ഇരുന്നു നൂറുമേനി കൊയ്യാന്‍ കഴിഞ്ഞു എന്നത് ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും.നമ്മുടെ മാധ്യമങ്ങള്‍ കരിവാരി തേക്കാത്ത ഒരു രാഷ്ട്രീയ നേതാവും കേരളത്തില്‍ ഉണ്ടായിട്ടില്ല. മുഹമ്മദലി ശിഹാബ് തങ്ങള്‍ക് എതിരെ ഒരു ചെറു വിരല്‍ പോലും ഇളക്കാന്‍ മാധ്യമങ്ങള്‍ തുനിഞ്ഞില്ല എന്നത് അദ്ധേഹത്തിന്റെ പ്രവര്‍ത്തന മികവിനു ഉദാഹരണമാണ്‌. ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചിരുന്ന മോശമായ കാര്‍ട്ടൂണുകള്‍ ഇപ്പോഴത്തെ പ്രസിടണ്ടിന്റെ വിഷയങ്ങളില്‍ ഇടപെടാനുള്ള പാപ്പരത്വതിനു ഉദാഹരമാണ്.

നമ്മുടെ നാട് രാജധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായി എന്ന് അവകാശപെടുംബോളും ചില രാഷ്ട്രീയ സങ്കടനകള്‍ ഇപ്പോഴും അതെ രീതി പിന്തുടരുന്നവരാണ്.അച്ഛന്റെ കാലം കഴിഞ്ഞാല്‍ മകന്‍, ജേഷ്ഠന്റെ കാലം കഴിഞ്ഞാല്‍ അനിയന്‍, ഭര്‍ത്താവിന്റെ കാലം കഴിഞ്ഞാല്‍ ഭാര്യ അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെ നയിക്കുന്നു.ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലോക്കല്‍കമ്മിറ്റി മുതല്‍ ദേശീയ നേത്രത്വം വരെ ഉണ്ടങ്കിലും അതെല്ലാം പേരിനു മാത്രമാണ്.ഈ വിഷയത്തില്‍ മാത്രകയക്കാന്‍ പറ്റിയ ഓരോ ഒരു പാര്‍ട്ടി CPI(M) മാത്രമാണ്.സങ്കടനാ പ്രവര്‍ത്തനം എന്നത് CPI(M) ല്‍ മാത്രമാണ് നടകുന്നത്.കോണ്ഗ്രെസ്സ് മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പറ്റുമെങ്കില്‍ അവരെ മാത്രകയക്കാന്‍ ശ്രമികേണ്ടതാണ്.

മുസ്ലിം ലീഗിന് ഒരു ദേശീയ കമ്മിറ്റി ഉണ്ട്.എന്നാല്‍ ഇന്ന് വരെ ആ കമ്മിറ്റി ഏതങ്കിലും വിഷയത്തില്‍ ഒരു നിലപാട് എടുക്കുകയോ മറ്റോ ചെയ്തതായി കണ്ടിട്ടില്ല. ദേശീയ പ്രസിടണ്ട് വരെ സംസ്ഥാന പ്രസിടണ്ടിന്റെ കയ്യും കാലും പിടിക്കുന്ന ഒരു അവസ്ഥയാണ്‌ കണ്ടു വരുന്നത്.ഇ.അഹമദ് എന്ന പാര്‍ട്ടിയുടെ ദേശീയ പ്രസിഡണ്ട്‌ വീണ്ടും സീറ്റ് കിട്ടാന്‍ സംസ്ഥാന പ്രസിടണ്ടായ പാണക്കാട് തങ്ങളെ സമീപിച്ചത് അതിനു ഉദാഹരണമാണ്‌.ഇതിനെ ന്യായീകരിക്കാന്‍ നമുക്ക് പല വാദങ്ങളും ഉണ്ടാകും.കാരണം പാണക്കാട് കുടുംബത്തെ കേരള ജനത പ്രതേകിച്ചു മുസ്ലിംകള്‍ ലീഗ് നേതാക്കന്മാരയിട്ട് മാത്രമല്ല കാണുന്നത് അവരുടെ പ്രശങ്ങള്‍ക്ക് പരിഹാരം കാണുന്ന ഒരു ജനകീയ കോടതി കൂടിയായിട്ടാണ് കാണുന്നത്.പാണക്കാട് കൊടപ്പനക്കല്‍ തറവാടിനു ഒരു മഹിമയും പ്രതേകതയും എന്നുമുണ്ട്.അതിനു മങ്ങലേക്കാതെ നോക്കല്‍ നമ്മുടെ കൂടി കടമയാണ്.രാഷ്ട്രീയ കാര്യങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തങ്ങന്മാരെ രാഷ്ട്രീയ നേത്രത്തില്‍ കൊണ്ട് വരാതെ മത സങ്കടനക്ക് നേത്രത്വം നല്‍കാനുള്ള അവസരം കൊടുകുന്നതാകും ഏറ്റവും നല്ലത്.

ഇ.അഹമദിനെ പോലെയുള്ള ഒരു നേതാവിനെ മാറ്റി നിര്‍ത്തുക എന്നത് മുസ്ലിം ലീഗിനെ സംബന്ധിചിടുതോളം ഒരു വലിയ വെല്ലു വിളിയാണ്.അങ്ങനെ ഒരു തീരുമാനം പാര്‍ട്ടി എടുത്താല്‍ ഒരു പക്ഷെ അടിഒഴുക്ക് മുതല്‍ പാര്‍ട്ടി പിളര്‍പ്പ് വരെയുള്ള കഠിനമായ അനന്തരഫലങ്ങള്‍ പാര്‍ട്ടി അഭിമുഖരികേണ്ടി വരും. ഇതക്കെ മനസ്സിലാക്കി അദ്ദേഹം സ്വയം മാറി നില്‍ക്കാനുള്ള മാന്യത കാണിക്കണമായിരുന്നു.അദ്ദേഹം പ്രിതിനിധീകരികുന്ന മണ്ഡലത്തില്‍ അടിസ്ഥാനപരമായ എല്ലാ വികാസങ്ങളും നടകുന്നുണ്ടങ്കിലും പാര്‍ട്ടി യോഗങ്ങള്‍ക്കും മറ്റു വ്യക്തിപരമായ കാര്യങ്ങള്‍ക് വേണ്ടി മാത്രമാണ് അദ്ദേഹം മണ്ഡലത്തില്‍ വരുന്നത്.മണ്ഡലത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല എന്നത് അയാള്‍ തന്നെ തുറന്നു സമ്മദിച്ച കാര്യമാണ്.വിദേശ കാര്യ സഹമന്ത്രി ആയത്കൊണ്ടാണ് അതിനു കഴിയാത്തത് എന്നാണ് അയാള്‍ അതിനു ഉന്നയിക്കുന്ന വാദം. അങ്ങനെയങ്കില്‍ ഇ.അഹമദ് സാഹിബിനോട് ഒരു സംശയം ചോദിക്കാതെ വയ്യ.ബഹ്രൈനും സൗദിയും മാത്രമാണോ നിങ്ങളുടെ വകുപ്പിന് കീഴിലുള്ള രാജ്യങ്ങള്‍?

മണ്ഡലത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത അഹമദ് സാഹിബിനു ഒരു പക്ഷെ ഈ തെരഞ്ഞടുപ്പിനു ശേഷം നന്നായിട് ശ്രദ്ധിക്കാനുള്ള അവസരം ഉണ്ടാകും. അത് ഉണ്ടാക്കി കൊടുക്കാന്‍ നമ്മള്‍ എല്ലാവരും ബാധ്യസ്ഥരാണ്.ഇടതുപക്ഷം ഫസല്‍ ഗഫൂറിനെ പോലെ കഴിവുള്ള ഒരു വ്യക്തിയേയോ അതെല്ലങ്കില്‍ കെ.ടി ജലീലിനെ പോലെ ജനപിന്തുണയുള്ള നേതാവിനേയോ മത്സരിപ്പികുകയാണെങ്കില്‍ ഇ.അഹമദ് സാഹിബിനു എന്നും മണ്ഡലത്തില്‍ ശ്രദ്ധിക്കാനുള്ള അവസരം കിട്ടും.അങ്ങനെ ഒരു ബുദ്ധി ഇടതുപക്ഷത്തിന്റെ തലയില്‍ ഉദിചിടില്ലെങ്കില്‍ ഈ തെരഞ്ഞടുപ്പ് ഇ.അഹമദിനും മുസ്ലിം ലീഗിനും ഒരു ബോണസായിരിക്കും.